പനി വൈറൽ: കേരളത്തിൽ അഞ്ച് ദിവസത്തിനിടെ ചികിത്സ തേടിയത് അരലക്ഷം പേർ; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഓരോ ദിവസവും പതിനായിരക്കണക്കിനാളുകളാണ് പനി ബാധിതരായി ആശുപത്രയിൽ ചികിത്സ തേടിയെത്തുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ ആറു ദിവസത്തിനിടയിൽ അരലക്ഷത്തിലേറെപ്പേർ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി.

കഴിഞ്ഞ ദിവസം വരെ 66880 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 11,050 പേരാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആറു ദിവസത്തിനിടയിൽ 652 പേർക്ക് ഡെങ്കിപ്പനിയും 77 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 200 പേർക്ക് എച്ച്-1എൻ-1 ഉം സ്ഥിരീകരിച്ചു.

എലിപ്പനി ബാധിച്ച് മൂന്നു പേരും എച്ച്-1എൻ-1 ബാധിച്ച് നാലുപേരും കഴിഞ്ഞ ആറു ദിവസത്തിനിടയിൽ മരിച്ചു. ഇന്നലെ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എട്ടുപേർക്ക് എലിപ്പനിയും 42 പേർക്ക് എച്ച്-1എൻ-1 ഉം സ്ഥിരീകരിച്ചു. എച്ച്-1എൻ-1 ബാധിച്ച് ഒരാൾ ഇന്നലെ മരിച്ചു.

ഇതോടെ കഴിഞ്ഞ ആറു ദിവസത്തിനിടെ എച്ച്-1എൻ-1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. എലിപ്പനി ബാധിച്ച് ഈ മാസം ഇതുവരെ മൂന്നു പേരും മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പനി ബാധിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ സർക്കാർ പുറത്തു വിടുന്നില്ലെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. പനി ബാധിതരുടെ എണ്ണം ഉയർന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.

Related posts

Leave a Comment