കുടുംബപെൻഷനെപ്പറ്റിയുള്ള തർക്കം; പിതാവിന്‍റെ രണ്ടാം ഭാര്യയെ  വീടിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി: വൈറ്റിലയിൽ വയോധികയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. വൈറ്റില മേജർ റോഡിൽ നേരേവീട്ടിൽ ജോസഫിന്‍റെ മകൻ തങ്കച്ചനെ (സേവ്യർ-61) ആണ് ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ജോസഫിന്‍റെ രണ്ടാം ഭാര്യ മേരിയെയാണ് തങ്കച്ചൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി സ്ഥിരമായി തങ്കച്ചൻ, മേരിയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപ വാസികൾ പറയുന്നു. എന്നാൽ, സംഭവദിവസം ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് മരട് പോലീസ് അറിയിച്ചു.

നാട്ടുകാർ പിടിച്ചു നൽകിയതിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഇയാൾ മദ്യപിച്ചിരുന്നതിന്‍റെ യാതൊരു തെളിവുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തങ്കച്ചന്‍റെ പിതാവ് ജോസഫിന്‍റെ കുടുംബപെൻഷൻ മേരിക്കായിരുന്നു ലഭിച്ചിരുന്നത്.

പെൻഷൻ തുകയുടെ വിഹിതം തങ്കച്ചന് നൽകാത്തതിന്‍റെ പേരിലും മേരിയുമായി ഇയാൾക്ക് വൈരാഗ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. തങ്കച്ചന്‍റെ ഭാര്യ മകളുടെ കൂടെ ബംഗളൂരുവിലാണ് താമസം. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ തങ്കച്ചന്‍റെ വധഭീഷണിയെതുടർന്ന് മേരി അയൽവാസിയുടെ വീട്ടിൽ അഭയം തേടിയിരുന്നു.

അവിടെ നിന്ന് മേരിയെ അനുനയിപ്പിച്ച് വിളിച്ചു കൊണ്ടുവന്നശേഷം മുറിക്കകത്താക്കി വാതിൽ പുറത്തുനിന്നു കുറ്റിയിട്ടശേഷം മണ്ണെണ്ണയൊഴിച്ച് വീടിനു തീയിടുകയായിരുന്നു.

Related posts