പൂഴിത്തോട്ടിൽ “തീ’; ഫയർഫോഴ്സും പോലീസും എത്തി, പക്ഷെ…

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഇന്നലെ രാത്രി പതിനൊന്നോടെഒരു കാഴ്ച കണ്ടു…. ഉയർന്ന പ്രദേശമായ പൂഴിത്തോട്ടിൽ തീയാളി കത്തുന്നു. താഴെയുള്ളവരുടെ മൊബൈൽ ഫോണുകൾ സജീവമായി.

പൂഴിത്തോട്ടിൽ വൻ തീപിടിത്തമെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. പേരാമ്പ്ര ഫയർഫോഴ്സിലും പെരുവണ്ണാമൂഴി പോലീസിലും വിവരമെത്തി. രണ്ടു ഫയർ വണ്ടികൾ പൂഴിത്തോട്ടിലേക്കു കുതിച്ചു.

ഒപ്പം പോലീസും. കുന്നിൻ പ്രദേശമായ മാവട്ടത്താണു തീയെന്നു പോയവർ കണ്ടെത്തിയെങ്കിലും അവിടെ ആൾക്കൂട്ടമൊന്നും കണ്ടില്ല. പക്ഷെ, ഒരു കർഷകനെ കണ്ടു. കൃഷിയിടത്തിലെ ചപ്പുചവറുകൾ പകൽ അടിച്ചുവാരിക്കൂട്ടിയതിനു രാത്രി തണുപ്പു വീണപ്പോൾ തീയിട്ടതാണ്.

പഴയ കാലം മുതൽ കർഷകർ ചെയ്യുന്ന പണിയാണിത്. തീ പിടിത്തക്കാലമായതുകൊണ്ട് ദൂരെ താഴെയുള്ളവർ തെറ്റിദ്ധരിക്കുകയായിരുന്നു. സംഗതി മനസിലാക്കിയ ഫയർഫോഴ്സും പോലീസും അർധരാത്രിയോടെ മടങ്ങി. ജാഗ്രതയോടെ….

Related posts