വസ്ത്രവ്യാപാരകേന്ദ്രത്തിന് തീയിട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു; കടയ്ക്ക്  തീ ഇടാനുണ്ടായതിന് പിന്നിലെ സംഭവം ഇങ്ങനെ…


കോഴിക്കോട്: വസ്ത്രവ്യാപാരകേന്ദ്രത്തിന് തീയിട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. താമരശേരി സ്വദേശിയാണ് തീയിട്ടതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ കടയുടമ ആയ പറമ്പില്‍ബസാര്‍ സ്വദേശി നിജാസ് തിരിച്ചറിഞ്ഞത്. ഇന്ന് അറസ്റ്റുണ്ടായേക്കും.

നേരത്തെ താമരശേരി സ്വദേശിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധുവും താമരശേരി സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിജാസ് ഇടപെട്ടിരുന്നു. അന്ന് പോലീസിന്‍റെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ ഇയാള്‍ വീണ്ടും നിജാസിനെ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി. ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ഇയാളെ താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തിരുന്നതായും നിജാസ് അറിയിച്ചു. ഈ സംഭവത്തിലുള്ള വൈരാഗ്യമാണ് കടയ്ക്ക് തീവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിജാസ് പറയുന്നത്.

Related posts

Leave a Comment