കടല്‍ത്തീരത്തു കൂടി നടക്കുമ്പോഴാണ് ആ അദ്ഭുത വസ്തു കിട്ടിയത് ! ഒറ്റയടിയ്ക്ക് കോടീശ്വരനായതിന്റെ ത്രില്ലില്‍ യുവാവ്…

ആഴക്കടലില്‍ വലവീശുമ്പോള്‍ ഭാഗ്യം കൈവരുമെന്നാണ് മുക്കുവരുടെ വിശ്വാസം. എന്നാല്‍ ജുംറാസ് എന്ന യുവാവിനെ ഭാഗ്യം തേടിയെത്തിയത് ആഴക്കടലില്‍ വലയെറിഞ്ഞപ്പോഴല്ല. കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കൊണ്ട് തന്നെ ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്ന് സംശയം തോന്നിയതോടെ ജുംറാസ് ഗവണ്‍മെന്റ് അധികാരികളെ വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി.

പിന്നീട് മാസങ്ങളോളം ഇതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസുമായി വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും, ആറ് കിലോ 350 ഗ്രാം തൂക്കമുള്ള ആ സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷം രൂപയാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ ജുംറാസിന് തക്കതായ വില നല്‍കാമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി.

എന്തായാലും തനിക്ക് കടല്‍ കൊണ്ടുതന്ന നിധിയാണിതെന്നാണ് ജുംറാസ് പറയുന്നത്. പ്രധാനമായും പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കുന്നത്.ഇതിലുള്ള ഗന്ധമില്ലാത്ത ആല്‍ക്കഹോളിന് പെര്‍ഫ്യൂം വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. കടലമ്മയുടെ സമ്മാനമെന്ന് നാം പറയാറുള്ളത് തായ്‌ലന്‍ഡുകാരനായ ജുംറാസിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുകയാണ്.

Related posts