മരടിൽ നടപടി തുടങ്ങി; ആക്ഷൻ പ്ലാൻ തയാർ; ഒഴിപ്പിക്കൽ ഞായറാഴ്ച മുതൽ;  ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചു ഫ്ളാറ്റ് ഉടമകൾ

കൊച്ചി: തീരനിയമ ലംഘനത്തിന്‍റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്ന് ആളുകളെ ഞായറാഴ്ച മുതൽ ഒഴിപ്പിക്കും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.

അതേസമയം ഫ്ളാറ്റുകളിൽനിന്ന് ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഫ്ളാറ്റ് ഉടമകൾ. ഫ്ളാറ്റുകൾ പൊളിക്കാനും സർക്കാർ ആക്ഷൻ പ്ലാൻ തയാറാക്കി. ഒക്ടോബർ 11 മുതൽ ഫ്ളാറ്റുകൾ പൊളിക്കാനാണ് പദ്ധതി.

മൂന്ന് മാസം കൊണ്ട് ഫ്ളാറ്റ് പൊളിക്കൽ പൂർത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച ആക്ഷൻ പ്ലാൻ സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും.

വ്യാഴാഴ്ച പുലർച്ചെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അധികൃതർ കുടിവെള്ള വിതരണം നിർത്തി. ഇതോടെ ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്‍റ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ളാറ്റുകളാണു സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കേണ്ടത്. ഈ ഫ്ളാറ്റുകളിലായി ഏകദേശം മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്.

Related posts