വിവാഹത്തട്ടിപ്പ്: സ്വർണവും പണവുമായി മുങ്ങിയ പ്രതി പിടിയിൽ

അമ്പലപ്പുഴ: വിവാഹത്തട്ടിപ്പ് നടത്തി സ്വർണവും പണവുമായി മുങ്ങിയ പ്രതി പിടിയിൽ. ഹരിപ്പാട് പിലാപ്പുഴയിൽ അനീഷ് ഭവനത്തിൽ അനീഷാ (39) ണ് വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവുമായി മുങ്ങിയ കേസിൽ അറസ്റ്റിലായത്. 2023 ജൂണിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അനീഷ് വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച് മാട്രിമോണിയൽ ആപ്പ് വഴി പരിചയപ്പെട്ട് അമ്പലപ്പുഴ സ്വദേശിനിയുമായി പരിചയം സ്ഥാപിച്ച് ജൂൺ മാസത്തിൽ അമ്പലപ്പുഴ നവരാക്കൽ അമ്പലത്തിൽവച്ച് വിവാഹം കഴിച്ചു.
ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞുവരികയായിരുന്നു.

ഇതിനിടയിൽ അമ്പലപ്പുഴ സ്വദേശിനിയുടെ കൈയിൽ നിന്നു പല പ്രാവശ്യമായി രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂപ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിച്ച് കടന്നു കളയുകയും ആയിരുന്നു.

തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് മുങ്ങിയ അനീഷിനെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പുന്നപ്ര പോലീസിന്‍റെ സഹായത്തോടെ പിടികൂടി. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറി ന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment