ചേട്ടന് വിവാഹം ഉറപ്പിച്ച പെണ്ണുമായി അനുജന്‍ പ്രണയത്തിലായി; ആറ് മാസങ്ങള്‍ക്ക് ശേഷം മണ്ഡപത്തില്‍ ചേട്ടന്‍ താലികെട്ടാന്‍ നേരം അനുജന്‍ തള്ളിമാറ്റി വധുവിനെ കെട്ടി; വിവാഹമണ്ഡപത്തില്‍ നടന്നത് നാടകീയരംഗങ്ങള്‍

m-2സിനിമയില്‍ മാത്രമാകും ഇത്തരം ദൃശ്യങ്ങള്‍ നാം കണ്ടിരിക്കുക. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ചേട്ടന്റെ വധുവിനെ കല്യാണം കഴിച്ച് അനുജന്‍ നാട്ടുകാരെ ഞെട്ടിച്ചു. അതും ചേട്ടന്‍ താലിചാര്‍ത്താന്‍ തുടങ്ങുമ്പോള്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ രസകരമായ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന്‍ രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്.

പെട്ടെന്ന് ജേഷ്ഠന്റെ അടുത്തേക്ക് ഓടിയെത്തിയ അനിയനായ  വിനോദ് രാജേഷിനെ തള്ളി താഴെയിട്ടു. ഏവരും ഞെട്ടിത്തരിച്ചുനില്‍ക്കേ തന്റെ പോക്കറ്റില്‍ കരുതിയിരുന്ന താലിയെടുത്ത് വിനോദ് വധുവിന്റെ കഴുത്തില്‍ കെട്ടി. കോപാകുലരായ ബന്ധുക്കളെല്ലാം ചേര്‍ന്ന് വിനോദിനെ തല്ലാന്‍ നോക്കിയപ്പോഴും വധുവിന് മാത്രം ഒരു ഭാവ വ്യത്യാസവുമില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിനോദ് ഒടുവില്‍ ആ രഹസ്യം തുറന്നു പറഞ്ഞു. താനും കാളീശ്വരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിനോദിന്റെ വെളിപ്പെടുത്തല്‍ കേട്ട ജേഷ്ഠന് ബോധക്ഷയം ഉണ്ടാകുകയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രസകരമായ വസ്തുത മറ്റൊന്നുമല്ല. ജേഷ്ഠനൊപ്പം പെണ്ണുകാണാന്‍ പോയപ്പോഴാണ് അനിയന്‍ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയ ബദ്ധരായി പോയത്രെ. പിന്നെ ഫോണ്‍ വഴി ബന്ധം ദൃഢമായി. വിവാഹത്തിന് തൊട്ട് മുമ്പ് വരെ ആരോടും പറയാതെ ഇവര്‍ രഹസ്യമാക്കി വെച്ചു. കാളീശ്വരിയും വിനോദും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നുവെന്നറിഞ്ഞതോടെ ബന്ധുക്കളും പല തട്ടിലായി. ഏറെ നേരത്തെ സംസാരങ്ങള്‍ക്കൊടുവില്‍ എന്തായാലും കെട്ടിയ താലി അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് തീരുമാനിച്ചു. വിനോദ് വധുവിന്റെ വിട്ടിലേക്ക് പോവുകയും ചെയ്തു. സംഭവം ദേശീയമാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

Related posts