ലക്ഷങ്ങള്‍ വച്ച് ചൂതാട്ടം; പ്രതികള്‍ ചീട്ടുകളി നടത്തിയിരുന്നത് ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുത്ത്


കൊച്ചി: ഫോര്‍ട്ടുകൊച്ചിവെളിയില്‍ പണം വച്ച് ചീട്ടുകളി നടത്തിയിരുന്ന 15 അംഗ സംഘം പിടിയിലായ കേസില്‍, പ്രതികള്‍ ചീട്ടുകളി നടത്തിയിരുന്നത് ഹോട്ടല്‍മുറികളും അപ്പാര്‍ട്ട്‌മെന്‍റുകളും വാടകയ്‌ക്കെടുത്തായിരുന്നുവെന്ന് പോലീസ്.

കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ ബഷീര്‍, ഷഫീഖ്, റിജാസ്, സലീഷ്, അരൂക്കുറ്റി സ്വദേശികളായ ഷിഹാബ്, സേതു, ആന്‍സന്‍, നാസര്‍, പള്ളുരുത്തി സ്വദേശികളായ സന്തോഷ്, ഹബീബ്, ഷിഹാബുദ്ദീന്‍, സൂനീര്‍, പാണാവള്ളി സ്വദേശി സുനീഷ്, ഫോര്‍ട്ടുകൊച്ചി സ്വദേശി അസീഫ്, പുതുവൈപ്പ് സ്വദേശി ജോസഫ് എന്നിവരെയാണ് ഫോര്‍ട്ടുകൊച്ചി എസ്‌ഐ കെ.ആര്‍. രൂപേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇവരില്‍നിന്ന് കളിക്കാനുപയോഗിച്ച 4,14,320 രൂപയും പോലീസ് പടിച്ചെടുത്തു. ഇതില്‍ ഒന്നാം പ്രതിയായ ബഷീറിന് മട്ടാഞ്ചേരി, തോപ്പുംപടി പോലീസ് സ്‌റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. പിടിയിലായവരില്‍ പലരും സുഹൃത്തുക്കളാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത തുക മട്ടാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചു.

Related posts

Leave a Comment