ഞങ്ങൾ പിരിയാൻ കാരണം മക്കളല്ല: ഗൗതമി

gautami1

സിനിമാ ലോകം ഏറ്റവുമധികം സ്നേഹിക്കുകയും ഒന്നിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത താരജോഡിയാണ് കമലഹാസൻ-ഗൗതമി. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തി ഈയടുത്ത് ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ ഇനിയൊരിക്കലും തങ്ങൾ ഒന്നാവില്ല എന്നും ഗൗതമി പറഞ്ഞുകഴിഞ്ഞു.
തന്‍റേയും കമലഹാസനന്‍റേയും വഴികൾ ഒന്നല്ലായിരുന്നെന്നും അതിനാൽ ഇനി അതിനെക്കുറിച്ച് സംസാരിക്കണ്ടെന്നും ഈയിടെ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.  തന്‍റെ ജീവിതത്തിലെ പുതിയൊരു ഭാഗം ജീവിച്ചു തുടങ്ങുകയാണെന്നും ഇനിയുള്ള ജീവിതം മകൾക്കു വേണ്ടിയാണെന്നും ഇവർ പറയുന്നു.  ഇരുവരും പിരിയാനുള്ള കാരണം കമലഹാസന്‍റെ മക്കളായ ശ്രുതിയും അക്ഷരയുമാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നെങ്കിലും അത് അങ്ങനെയല്ല എന്ന് ഗൗതമി തിരുത്തി.

Related posts