ഗ്ലാമർ റോളുകൾ ചെയ്യുന്നത് നിർത്തി, ഇപ്പോൾ എല്ലാവരും എന്നെ ബഹുമാനിക്കുന്നു: സോന

തന്‍റെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്തുവന്നിരിക്കുകയാണ് നടി സോന. ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുങ്ങിയതിലുള്ള നിരാശയും അമ്മയുടെ മരണശേഷമുണ്ടായ ദുരനുഭവവും സോന പങ്കുവച്ചു. ഒരഭിമുഖത്തിലായിരുന്നു സോനയുടെ തുറന്നുപറച്ചിൽ.

സോന എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് ‘സ്മോക്ക്’ റിലീസിന് ഒരുങ്ങുകയാണ്. ഷാർപ്ലെക്സ് ഓടിടി പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് സോന സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ യൂണിക് പ്രൊഡക്ഷൻസ് വഴി ഈ വെബ് സീരീസ് എത്തിക്കുന്നത്. സോനയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ഈ വെബ് സീരീസ് 2010 മുതൽ 2015 വരെ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്‍റെ പ്രമോഷനായി സോന ഇതിനകം നിരവധി അഭിമുഖങ്ങള്‍ നല്‍കിക്കഴിഞ്ഞു. അതിലൂടെ തന്‍റെ ജീവിതത്തെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി വിവരങ്ങൾ തുറന്നുപറയുകയാണ് താരം.

എന്‍റെ ജീവിതത്തിൽ ഞാൻ നിരവധി നിരാശകൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പോലും, ഞാൻ അവരെ വിശ്വസിക്കുമായിരുന്നില്ല. നിനക്ക് വേണ്ടി ഇവിടെയുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാലും, ഞാൻ അവരെ വിശ്വസിക്കുമായിരുന്നില്ല. അതിന് പ്രധാന കാരണം, അങ്ങനെ പറഞ്ഞ പലരും എന്നെ വഞ്ചിച്ചിട്ടുണ്ട് എന്നതാണ്.
ആ സമയത്ത് അഭിനയമാണ് എനിക്ക് ഒരേയൊരു ആശ്വാസമായിരുന്നത്. അതുകൊണ്ടാണ് ചിത്രം ഏതെന്ന് നോക്കാതെ കിട്ടിയ പടം ഒക്കെ അഭിനയിച്ചത്. പക്ഷെ എല്ലാവരും എന്നെ ഗ്ലാമറസ് ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഗ്ലാമറിന് വേണ്ടി മാത്രം ലഭിച്ച അവസരങ്ങൾ ഞാൻ പിന്നീട് നിരസിക്കാന്‍ തുടങ്ങി. അഭിനയത്തോടുതന്നെ പിന്നെ മടുപ്പായി.

ഒരു ഗ്ലാമർ രാജ്ഞിയായി ജീവിച്ച സിൽക്ക് സ്മിതയുടെ ജീവിതം അവരുടെ മരണ ശേഷം പല രീതിയിലാണ് പലരും കഥയാക്കുന്നത്. എന്നാൽ അവരുടെ യഥാർഥ കഥ ആർക്കും അറിയില്ല. എന്‍റെ മരണശേഷവും ഇത്തരമൊരു അവസ്ഥ വരാന്‍ പാടില്ല. എന്നെക്കുറിച്ച് ആരെങ്കിലും എന്തും പറയാന്‍ പാടില്ല. അതുകൊണ്ടാണ് എന്‍റ കഥ ഞാൻതന്നെ പറയാൻ തീരുമാനിച്ചത്.

എന്‍റെ അമ്മ മരിച്ചപ്പോൾ, അവളുടെ ശവസംസ്കാരത്തിനുശേഷം, ആരോ എന്‍റെ കൂടെ സെൽഫി എടുക്കാമോ എന്ന് ചോദിച്ചു. എന്‍റെ അമ്മയാണ് ഇപ്പോള്‍ മരിച്ചത് അത് സാധ്യമല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാൽ അയാള്‍ മറുപടി പറഞ്ഞത് ‘എന്താണ് തെറ്റ്? ഇത് ഒരു സെൽഫി മാത്രമല്ലേ’ എന്നാണ്. ഇത് സംഭവിച്ചത് ഞാൻ ഒരു ഗ്ലാമറസ് നടിയായി അറിയപ്പെടുന്നതിനാലാണ്. അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തിയത്. ഇപ്പോൾ, എല്ലാവരും എന്നെ ബഹുമാനിക്കുന്നു- സോന പറഞ്ഞു.

Related posts

Leave a Comment