മലദ്വാരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താൻ ശ്രമം; 33 ലക്ഷത്തിന്‍റെ സ്വര്‍ണം കടത്താൻശ്രമിച്ചത് മലപ്പുറം സ്വദേശി


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 33 ലക്ഷത്തിന്‍റെ സ്വര്‍ണം പോലീസ് പിടികൂടി.
വിമാനത്താവളത്തിനു പുറത്തുവച്ചാണ് 577.50 ഗ്രം സ്വര്‍ണവുമായി മലപ്പുറം ചെമ്മാട്‌ സ്വദേശി സതീശന്‍ പോലീസ് പിടിയിലായത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രിയാണ് ദോഹയില്‍ നിന്ന് ഇയാള്‍ എത്തിയത്. കസ്റ്റംസിന്‍റെ മുഴുവന്‍ പരിേശാധനകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതായിരുന്നു ഇയാള്‍.

മലപ്പുറം പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കാത്ത് വിമാനത്താവളത്തിനു പുറത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു.

സതീശനെ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മലദ്വാരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്. ഈ വര്‍ഷം വിമാനത്താവളത്തിനു പുറത്ത് പോലീസ് പിടികൂടുന്ന 32ാമത്തെ കേസാണിത്.

Related posts

Leave a Comment