പിടിവിട്ട് പൊന്ന് , പവന് 70,000 കടന്നു; ഇന്നു കൂടിയത് 200 രൂപ, പവന് 70,160


കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില പവന് 70,000 രൂപ കടക്കുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവില 3237 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.10 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 76,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണവില കൂടുന്നതിന് ആധാരമായ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങളും വ്യാപാരയുദ്ധങ്ങളും അതേപടി തുടരുകയാണ്.

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്‍കുന്ന സൂചനയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

വിവാഹ സീസണ്‍ ആരംഭിച്ചിരിക്കേ സ്വര്‍ണത്തിന്‍റെ റിക്കാര്‍ഡ് വില വര്‍ധന സാധാരണക്കാരുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.

Related posts

Leave a Comment