യുഎസ് ഫെഡ് പ്രഖ്യാപനം; സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല; പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയായി

കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലാണ്. യുഎസ് പലിശ നിരക്ക് അരശതമാനമാണ് കുറച്ചത്.

ഏറ്റവും ഉയര്‍ന്ന വിലയിലായതിനാലാണ് സ്വർണവില വര്‍ധിക്കാതിരുന്നതെന്നാണ് അനുമാനം. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചന വരുന്നുണ്ട്. അമേരിക്ക പലിശ കുറച്ചാല്‍ രാജ്യാന്തര വില കുതിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ഇത് കേരള വിപണിയിലും വില കുതിച്ചുയരാന്‍ വഴിവയൊരുക്കുമായിരുന്നു. എന്നാല്‍, രാജ്യാന്തര വില കീഴ്‌മേല്‍ മറിഞ്ഞതിനാല്‍ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറയുകയാണുണ്ടായത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും പവന് 54,600 രൂപയുമായി. പശ്ചിമേഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിലവര്‍ധനവിനായിരിക്കും ഇനി സാധ്യത.

Related posts

Leave a Comment