ഈ പോക്ക് പോയാലിത് എവിച്ചെന്ന് നിൽക്കും പൊന്നേ… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 65,840 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമായി.

അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 18 കാരറ്റ് സ്വര്‍ണവില 90 രൂപ വര്‍ധിച്ച് ഗ്രാമിന് 6,770 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 110 രൂപയായി. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.

സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ച 50 ഡോളര്‍ ഒരു പക്ഷേ കുറഞ്ഞാലും, കുതിപ്പ് തുടര്‍ന്നേക്കും എന്നുള്ള സൂചനകള്‍ തന്നെയാണ് വരുന്നത്. 3100, 3200 ഡോളര്‍ എന്ന പ്രവചനം വന്നു കഴിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment