തലശേരിയിൽ യുവാവിനെ കഴുത്തറത്ത നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത; യുവാവ് അതീവഗുരുതരാവസ്ഥയിൽ


തലശേരി: ദുരൂഹ സാഹചര്യത്തിൽ അർധരാത്രിയിൽ യുവാവിനെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. ഗോപാൽ പേട്ടയിലാണ് സംഭവം.

മെഡിക്കൽ റെപ്പായ കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയിൽ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴുത്തിന്‍റെ ഞരമ്പുകൾ മുറിഞ്ഞ നിലയിൽ ആശുപത്രിയിലെത്തിച്ച അമിത്തിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഇയാൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. മുമ്പ് ഗോപാൽപേട്ടയിൽ താമസിച്ചിരുന്ന അമിത്തും മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉൾപ്പെടെ മൂന്നംഗ സംഘം ഇന്നലെ രാത്രി ഗോപാൽ പേട്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു.

രാത്രി പന്ത്രണ്ടിനു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അമിത്തിന്‍റെ മരണമൊഴി രേഖപ്പെടുത്താനുളള ശ്രമത്തിലാണ് പോലീസ് .

Related posts

Leave a Comment