സ്കൂൾ തുറന്നു മൂന്നുമാസം; വിദ്യാർഥികൾക്കു സർക്കാർ പ്രഖ്യാപിച്ച  സൗജന്യ യൂണിഫോം കിട്ടിയില്ലെന്നു പരാതി

നെന്മാറ: അധ്യയനം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും മിക്ക സ്കൂളുകളിലും സർക്കാരിന്‍റെ സൗജന്യ യൂണിഫോം വിദ്യാർഥികൾക്ക് കിട്ടിയില്ല. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാഥികൾക്കാണ് വിദ്യാഭ്യാസ വകുപ്പ് മുഖേന സൗജന്യമായി യൂണിഫോമുകൾ വിതരണം ചെയ്യുന്നത്.

സർക്കാർ എൽപി, യുപി സ്കൂൾ വിദ്യാർഥികൾക്ക് യൂണിഫോം നേരിട്ടും എസ്എസ്എ. എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് യൂണിഫോമിന് ഒരാൾക്ക് 400 രൂപ പ്രകാരം തുക കണക്കാക്കിയുമാണ് നല്കുന്നത്.

തുക ലഭിക്കുന്ന സ്കൂളുകൾ അധ്യാപകരുടെ നേതൃത്വത്തിലും പിടിഎയുടെ നേതൃത്വത്തിലും യൂണിഫോമുകൾ വാങ്ങി വിദ്യാർഥികൾക്ക് നല്കുകയാണ് ചെയ്യുന്നത്. തുക ലഭിക്കുമെന്ന പ്രതീക്ഷയിൽ ചില സ്കൂളുകളിൽ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്വകാര്യ ഏജൻസികളിൽ നിന്നും തുണിക്കടകളിൽ നിന്നും യൂണിഫോം വാങ്ങി നല്കുകയും ചെയ്തു.

മൂന്നുമാസം പിന്നിട്ടിട്ടും തുക ലഭിക്കാതായതോടെ ഇവരും വെട്ടിലായി. വിദ്യാഭ്യാസ വകുപ്പിൽനിന്ന് യൂണിഫോം വിതരണത്തിനാവശ്യമായ തുകയുടെ 75 ശതമാനവും മേയ് മാസത്തിൽ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് കൈമാറി. ഈ തുക ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖേനയാണ് സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത്.

എല്ലാ സ്കൂളുകളിലേക്കും ആനുപാതികമായി കൈമാറുന്നതിനു പകരം കൂടുതൽ വിദ്യാർഥികളുള്ള എയ്ഡഡ് സ്കൂളുകളുൾപ്പെടെയുള്ളവയെ ഒഴിവാക്കി മറ്റുള്ള സ്കൂളുകളിലേക്ക് നല്കുകയും ചെയ്തു.ആറാം പ്രവർത്തിദിവസത്തെ കണക്കെടുപ്പ് പൂർത്തിയായതോടെ വിദ്യാർഥികളുടെ എണ്ണം കൂടിയെന്ന വിവരം അധികൃതർ അറിയുന്നത്.

ലഭിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതോടെ മറ്റ് സ്കൂളുകളിലേക്ക് യൂണിഫോം നല്കാൻ കഴിയാതായത്. എല്ലാ വിദ്യാർഥികൾക്കും സർക്കാർ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്ന് അയിലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എസ്.എം.ഷാജഹാൻ ആവശ്യപ്പെട്ടു.

ജില്ലയിലെ സൗജന്യ യൂണിഫോം പദ്ധതിപ്രകാരം സ്കൂളുകൾക്ക് ഇനി 55 ലക്ഷം രൂപ കൂടി നല്കാനുണ്ട്. തുടക്കത്തിൽ ആനുപാതികമായി നല്കുന്നതിലുണ്ടായ പിഴവാണ് ചില സ്കൂളുകൾക്ക് മാത്രം യൂണിഫോം ലഭിക്കാതിരിക്കാൻ കാരണമായത്.

വിതരണം ചെയ്യാനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തു നല്കിയിട്ടുണ്ട്.
തുക ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.

Related posts