എല്ലാം ഒരു ഗ്രേസ്…

നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിൽ ഒരല്പം മാനസിക വെല്ലുവിളിയുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തി കൈയടി നേടുകയാണ് നടി ഗ്രേസ് ആന്‍റണി. നിതിൻ രണ്‍ജി പണിക്കർ ഒരുക്കിയ നാഗേന്ദ്രൻ ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിൻറെ സന്തോഷത്തിലാണ് ഗ്രേസ് ആന്‍റണി.

“മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ’ എന്നൊരൊറ്റ ചോദ്യത്തിലൂടെ ആദ്യ സിനിമയിലൂടെത്തന്നെ പ്രേക്ഷകരെ ഒന്നാകെ കൈപ്പിടിയിലാക്കിയ താരമാണ് ഗ്രേസ്. സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറയുന്നത് ‘ജോസേട്ടനെന്നെ ഇഷ്ടായോ…’’ എന്നു തുടങ്ങുന്ന ലില്ലിക്കുട്ടിയുടെ ആദ്യ വെബ്സീരിസിലെ ഡയലോഗുകളാണ്.

അപ്രതീക്ഷിതമായി ചിരിക്കുകയും കരയുകയും ആക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ട പലരും പറഞ്ഞത് മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ നടി കല്പന തിരിച്ചുവന്നിരിക്കുന്നുവെന്നാണ്. ഗ്രേസ് ആന്‍റണിയെ ഉർവശിയോടും കല്പനയോടും ബിന്ദു പണിക്കരോടുമൊക്കെ ഉപമിക്കുന്നവരുണ്ട്. എന്നാൽ, അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്കൊരിക്കലും കഴിയില്ലെന്നു ഗ്രേസ് ആന്‍റണി പറയുന്നു. നാഗേന്ദ്രൻസ് ഹണിമൂണ്‍സ് കണ്ട ശേഷം ഗ്രേസിനെ നടൻ ദിലീപ് നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. കോമഡി ചെയ്യുന്പോൾ ഗ്രേസിന് അപാര ടൈമിംഗ് ആണെന്നാണ് ദിലീപ് പറഞ്ഞത്.

ഇതിനിടെ, ഗ്രേസും ബേസിൽ ജോസഫും ഒന്നിച്ചഭിനയിക്കുന്ന നുണക്കുഴി എന്ന ജീത്തു ജോസഫ് ചിത്രവും ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ഹാപ്പി വെഡിംഗ് (2016) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്‍റണി പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറിയത് കുന്പളങ്ങി നൈറ്റ്സ്, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. ഇതിനകം ഇരുപതോളം സിനിമകൾ പൂർത്തിയാക്കി. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽനിന്നു ഭാരതനാട്യത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ഓഡീഷനിലൂടെയാണ് സിനിമയിലെത്തുന്നത്. ഗ്രേസ് രാഷ്‌ട്ര ദീപികയോട്…

വെബ്സീരിസിലേക്ക്

നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിലേക്ക് അതിന്‍റെ സംവിധായകൻ നിതിൻ ചേട്ടനാണ് (നിതിൻ രഞ്ജി പണിക്കർ) എന്നെ വിളിക്കുന്നത്. ഇങ്ങനൊരു വെബ് സീരിസ് ചെയ്യുന്നുണ്ടെന്നും അതിൽ 30 മിനിറ്റുള്ള ഒരു എപ്പിസോഡിലേക്കാണെന്നും പറഞ്ഞു. എനിക്കു സിനിമയിൽ അഭിനയിച്ച പരിചയം മാത്രമേയുള്ളു. അതിന്‍റേതായ ഒരു കൗതുകം ഉണ്ടായിരുന്നു. ഇത്തിരി പ്രശ്നക്കാരിയായ, തമാശയൊക്കെ ഉള്ള കാരക്ടറാണെന്നു പറഞ്ഞപ്പോൾ താത്പര്യമായി. കഥ വായിച്ചുകഴിഞ്ഞപ്പോൾ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണെന്നു മനസിലായി.

ലില്ലിക്കുട്ടി

ലില്ലിക്കുട്ടി ഏതു മീറ്ററിൽ ചെയ്യണമെന്ന കാര്യത്തിൽ ആദ്യം എനിക്കൊരു ആശങ്കയുണ്ടായിരുന്നു. സംവിധായകനോടു ചോദിച്ചപ്പോൾ നമുക്കു റഫറൻസ് ഒന്നുമില്ല, സെറ്റിൽ വന്നിട്ട് റെഡിയാക്കിയെടുക്കാമെന്നു പറഞ്ഞു. അങ്ങനെ സെറ്റിൽവച്ചു പതിയെ പതിയെ ആ കഥാപാത്രത്തെ മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നു. ഞാൻ എന്‍റെ മനസിലുള്ള ഐഡിയ വച്ചു ലില്ലിക്കുട്ടിയെ കാണിച്ചുകൊടുത്തപ്പോൾ അത് ഓക്കെയായി. ചട്ടയും മുണ്ടുമാണ് വേഷമെന്ന് അറിഞ്ഞപ്പോൾത്തന്നെ എനിക്കു മനസിലായി ഇതു വേറൊരു ലെവൽ പരിപാടിയാണെന്ന്.

ജോസേട്ടന് എന്നെ ഇഷ്ടായോ

ലില്ലിക്കുട്ടിയെ ആളുകൾ ഇങ്ങനെ ഏറ്റെടുക്കുമെന്നു കരുതിയിരുന്നില്ല. പക്ഷേ, ഏഴു വയസ് മുതൽ 70 വയസ് വരെയുള്ളവർ ആ സീൻ റീലും റീക്രിയേറ്റും ഒക്കെ ചെയ്തു. ഒരു പോയിന്‍റ് കഴിഞ്ഞാൽ ഓവറായി പോകാമായിരുന്ന ഒരു കഥാപാത്രമായിരുന്നു ഇത്. സംവിധായകനോട് ഈ സീൻ വർക്കൗട്ടാകുമോയെന്നു പലവട്ടം ചോദിച്ചിരുന്നു. ഒരു പേടിയും വേണ്ടെന്ന സംവിധായകന്‍റെ ഉറപ്പിലാണ് ചെയ്തത്. എന്നാൽ, ഞങ്ങൾ വിചാരിച്ചതിനേക്കാൾ ഹിറ്റായി മാറി.

സുരാജ് വെഞ്ഞാറമൂടിനൊപ്പം

ആദ്യമായാണ് സുരാജേട്ടനൊപ്പം അഭിനയിക്കുന്നത്. കോമഡി നന്നായി ചെയ്യുന്നവർക്ക് ഏതു തരം വേഷം നൽകിയാലും അവരുടെ കൈയിൽ ഭദ്രമായിരിക്കും. അങ്ങനെയൊരാളുടെ കൂടെനിന്നു തമാശ ചെയ്യുക എത്ര എളുപ്പമല്ല. യാതൊരു ഈഗോയുമില്ലാതെ സുരാജേട്ടന്‍റെ സഹകരണമായിരുന്നു ഏറെ സഹായിച്ചത്. ഞാൻ ചെയ്യുന്ന ഓരോ സീനുകൾ കാണുന്പോഴും സുരാജേട്ടൻ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്പോട്ടിൽത്തന്നെ എനിക്കു ഫീഡ്ബാക്ക് ലഭിച്ചു.

ദിലീപിന്‍റെ വിളി

ഈ വെബ്സീരിസ് കണ്ടിട്ട് ദിലീപേട്ടൻ എന്നെ വിളിച്ചപ്പോൾ സത്യം പറഞ്ഞാൻ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആരെങ്കിലും പറ്റിക്കാൻ വിളിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അദ്ദേഹം തന്നെയാണ് വിളിക്കുന്നതെന്നു തിരിച്ചറിഞ്ഞതോടെ ത്രില്ലടിച്ചു. ഇപ്പോൾ ഫീൽഡിലുള്ള നടിമാരിൽ ഗ്രേസ് നന്നായി കോമഡി ചെയ്യുന്നുണ്ട്. ഗ്രേസിന്‍റെ കോമഡി ടൈമിംഗ് വളരെ കൃത്യമാണ്. കോമഡി ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് സാധാരണ എല്ലാവരും കരുതുന്നത്. എന്നാൽ, അങ്ങനെയല്ല… എന്നാണ് ദിലീപേട്ടൻ പറഞ്ഞത്. ആ വാക്കുകൾ വലിയൊരു അംഗീകാരമായി കാണുന്നു.

ഉർവശി, കല്പന, ബിന്ദു പണിക്കർ

എന്നോടുള്ള സ്നേഹംകൊണ്ടാണ് ഉർവശി, കല്പന, ബിന്ദു പണിക്കർ തുടങ്ങിയ മികച്ച നടിമാരുമായി എന്നെ താരതമ്യം ചെയ്യുന്നത്. അവർ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇന്നും നമ്മുടെയെല്ലാം മനസിലുണ്ട്. അതാണ് അവർക്കുള്ള ഏറ്റവും വലിയ അംഗീകാരം. ഇന്ന് മലയാള സിനിമയിൽ കോമഡി ചെയ്യുന്ന നടിമാരുടെ എണ്ണം കുറവായാതുകൊണ്ടാകാം പ്രേക്ഷകർക്ക് എന്നെ അവരുമായി റിലേറ്റ് ചെയ്യാൻ തോന്നുന്നത്. എങ്കിലും ഞാൻ എന്‍റേതായ ഒരു രീതിയിലൂടെ പോകാനാണ് ശ്രമിക്കുന്നത്.

വെബ് സീരീസ് തുടരുമോ

നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരീസ് ചെയ്യുന്പോൾ ഇതിന്‍റെ തുടർഭാഗങ്ങൾ സംവിധായകൻ പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ, ഹിറ്റ് ആയതോടെ ഹോട്സ്റ്റാറിന്‍റെ ഭാഗത്തുനിന്നു തുടർച്ച വേണമെന്നൊരു പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചു. പക്ഷേ, സംവിധായകൻ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. നല്ലൊരു കഥയും തിരക്കഥയും തയാറായി വന്നാൽ മാത്രമേ മുന്നോട്ടുപോകൂ. എല്ലാം സംവിധായകന്‍റെ തീരുമാനമാണ്.

ജീത്തു ജോസഫിന്‍റെ നുണക്കുഴി

കൂടെ വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിച്ച ഒരു സംവിധായകനാണ് ജീത്തു ജോസഫ് സാർ. അദ്ദേഹത്തിന്‍റെ കോൾ വന്നപ്പോൾ ഞാൻ കരുതിയത് ദൃശ്യം പോലൊരു ത്രില്ലർ പടം എന്നാണ്. എന്നാൽ, നുണക്കുഴി കോമഡിയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ കരുതി മൈ ബോസ് പോലൊരു സിനിമയാകുമെന്ന്. അങ്ങനെയുമല്ല, ഇതു വേറൊരു തരത്തിലുള്ള കോമഡി സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയിൽ എൻറെ കഥാപാത്രത്തിന്‍റെ പേര് രശ്മിത എന്നാണ്. നുണകൾകൊണ്ട് കുഴിയിലാകുന്നവരുടെ സിനിമയാണ് നുണക്കുഴി.

പുതിയ സിനിമകൾ

സുരാജേട്ടൻ നിർമിച്ച് മുഖ്യവേഷത്തിലെത്തുന്ന എക്സ്ട്രാ ഡീസന്‍റ് എന്ന സിനിമയാണ് ഇനി വരാനുള്ളത്. അദ്ദേഹത്തിന്‍റെ സഹോദരിയുടെ വേഷമാണ്. ഒരു തമിഴ് സിനിമ പൂർത്തിയാക്കി. പേരൻപ് എന്ന സിനിമയുടെ സംവിധായകൻ റാം സാറിന്‍റെ പടമാണ്. മെർച്ചി ശിവയാണ് നായകൻ. വളരെ സീരിയസ് സിനിമകൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന്‍റെ ഒരു കോമഡി സിനിമയാണിത്. ഞാൻ സാറിനോടു ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് മലയാളി നടിയായ എന്നെ ഈ സിനിമയിലേക്കു വിളിക്കാൻ കാരണമെന്ന്. കോമഡി ചെയ്യുന്ന നടിയെയാണ് അദ്ദേഹത്തിന് സിനിമയിലേക്കു വേണ്ടിയിരുന്നത്. കനകം കാമിനി കലഹം എന്ന എന്‍റെ സിനിമ അദ്ദേഹം കണ്ടിരുന്നു. നിവിൻ പോളിയാണ് എന്‍റെ കാര്യം റാം സാറിനോടു പറയുന്നത്. നിവിൻ ചേട്ടനാണ് എന്നെ ആദ്യം വിളിച്ചു നിനക്കു തമിഴ് പടം ചെയ്യാൻ താത്പര്യമുണ്ടോ എന്നു ചോദിക്കുന്നത്. അങ്ങനെയാണ് ആ സിനിമയുടെ ഭാഗമാകുന്നത്.

കുടുംബവിശേഷം

എറണാകുളം കാക്കനാടാണ് ഇപ്പോൾ താമസിക്കുന്നത്. പപ്പ ആന്‍റണി. അമ്മ ഷൈനി. മൂത്ത സഹോദരി സെലീന വിവാഹിതയാണ്. അവരെല്ലാം നാഗേന്ദ്രൻസ് ഹണിമൂണ്‍സ് വിജയമായതിന്‍റെ ത്രില്ലിലാണ്. എന്നെ അടുത്തറിയാവുന്നവർ പലരും പറഞ്ഞത് ഞാൻ അതിൽ ജീവിക്കുകയായിരുന്നു എന്നൊക്കെയാണ്. അതിന്‍റെയൊക്കെ സന്തോഷം എല്ലാവർക്കുമുണ്ട്.

പ്രദീപ് ഗോപി

Related posts

Leave a Comment