ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി; വിത്ത്പാകി കൃഷി ചെയ്തപറവൂറുകാരൻ  പോലീസ് പിടിയിൽ; നാട്ടിൻപുറങ്ങളിൽ നിന്ന് ഇത്രയും കഞ്ചാവ് തൈപിടിക്കുന്നത് ആദ്യമായി

പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് പിടിയിലായി.പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്‍റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളർത്തിയത്.

മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പതിനെട്ടു സെന്‍റീമീറ്റർ നീളം വരും തൈകൾക്ക്. നാട്ടിൻ പ്രദേശങ്ങളിൽനിന്നും ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്.
അഞ്ചുവർഷമായി ഇയാൾ വർക്ക്ഷോപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

ഡിവൈഎസ്പി എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ് സബ് ഇൻസ്പെക്ടർമാരായ സി.ആർ. ബിജു, പ്രശാന്ത് പി. നായർ, സെൽവരാജ്, എം.എം. മനോജ്, കെ.കെ. അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment