ഗുണ്ട ഉണ്ണിക്കുട്ടൻ അറസ്റ്റിൽ; അമിത വേഗതയെ ചോദ്യം ചെയ്തയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ

കൊല്ലം: വാഹനത്തിൽ അമിത വേഗതയിൽ സഞ്ചരിച്ചതിനെ ചോദ്യം ചെയ്തയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ട ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന നിഥിൻദാസ് പോലീസ് പിടിയിൽ.

കഴിഞ്ഞ ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബദ്കർ ജംഗ്ഷനിലാണ് സംഭവം നടന്നത്. അമിത വേഗതയിൽ സ്കൂട്ടറിൽ വന്നതിനെ ചോദ്യം ചെയ്ത ഷിബുദാസിനെ ഇയാൾ വടിവാൾ വച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.

കൊലപാതകം, മയക്ക് മരുന്ന് വ്യാപാരം, കൊലപാതക ശ്രമം തുടങ്ങി പോലീസിലും എക്സൈസിലുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മുന്പ് കാപ്പാ പ്രകാരം തടവിൽ കഴിഞ്ഞിട്ടുണ്ട്.

ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജൂ.എസ്‌സ്.റ്റിയുടെ നേതൃത്വത്തിൽ എസ്‌സ്ഐ അനീഷ്.വി, എഎസ്‌സ്ഐ ബിജൂ, സിപിഓ രാജേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Related posts

Leave a Comment