കൺകുളിർക്കെ ഗുരുവായൂരപ്പനെ കാണാം; ഓഗസ്റ്റ്മാസത്തിൽ തുടർച്ചയായ അവധി; ഗുരുവായൂരിൽ  വിഐപി ദർശനത്തിനു നിയന്ത്രണം


ഗുരുവായൂർ:  ഭക്തർക്കു സുഗമമായ ദർശനസൗകര്യം ഏർപ്പെടുത്തുന്നതിനായി ഈ മാസത്തിൽ തുടർച്ചയായി വരുന്ന അവധിദിവസങ്ങളിൽ വിഐപി ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

തുടർച്ചയായ പൊതു അവധി വരുന്ന 18,19,20 ദിവസങ്ങളിലും 25, 26, 27,28 തീയതികളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.പൊതുവരി നിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധിദിനങ്ങളിൽ പതിവു ദർശനനിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ഒരു മണിക്കൂർ നേരത്തേ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും.

ഇല്ലംനിറ ചടങ്ങ് നടക്കുന്ന 18ന് പുലർച്ചെ നാലരവരെ മാത്രമേ സ്പെഷൽ/ വിഐപി, പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന സൗകര്യം ഉണ്ടാകുകയുള്ളൂ.

ശ്രീകോവിൽ നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും പുലർച്ചെ നാലരക്ക് അവസാനിപ്പിക്കും. ഇല്ലംനിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള സ്പെഷൽ ദർശനം പന്തീരടിപൂജയ്ക്കുശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണിദിനത്തിലും പതിവുനിയന്ത്രണം തുടരും.

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment