കൊച്ചി: ഏഴ് വര്‍ഷം മുന്‍പ് മതംമാറ്റവും വിവാഹവും വിവാദമായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് പരിഗണിക്കും.
ഹാദിയ സേലത്ത് ഡിഎച്ച്എംഎസ് കോഴ്സിന് പഠിക്കുമ്പോള്‍ സഹപാഠി മതം മാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2017 ല്‍ അശോകന് പരാതി നല്‍കിയിരുന്നു.
പിന്നീട് കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെന്നയാളുമായി വിവാഹം കഴിഞ്ഞ ശേഷം ഹാദിയ ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് മൊഴി നല്കി.
എന്നാല്‍ മകളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്ന പിതാവിന്റെ വാദത്തെ തുടര്‍ന്ന് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
ഇതിനെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയിൽ നല്കിയ ഹര്‍ജിയില്‍ ഹാദിയയെ ഷഫിനൊപ്പം വിട്ട് ഉത്തരവായി. ഭര്‍ത്താവുമായി ഒത്തു പോകാത്തതിനാല്‍ ഹാദിയ വിവാഹ മോചിതയായി.
പിന്നീട് ഇവര്‍ തിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിച്ചു. ഇതിന് ശേഷം മലപ്പുറത്ത് ക്ലിനിക്ക് നടത്തിയിരുന്ന മകളെ ഇപ്പോള്‍ കാണാനില്ലെന്നാണ് പിതാവിന്റെ പരാതി.