ഹമാസ് പലായനം ചെയ്യും; ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ഭരണകേന്ദ്രം പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗാസ വിട്ട് അവർ തെക്കോട്ട് പലായനം ചെയ്യുകയാണ്.

ഹമാസിന്‍റെ ഭരണകേന്ദ്രങ്ങൾ ജനം കൈയേറി കൊള്ളയടിക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് അവകാശപ്പെടുന്നു. ഹമാസ് മുൻ ഇന്‍റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ വധിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം.അതേസമയം, ഇസ്രയേലിലേക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ ഗാസയിൽ ആരംഭിച്ച യുദ്ധം ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി തുടരുകയാണ്.

ഹമാസ് ഒക്ടോബര്‍ ഏഴിന് 1,200 ഇസ്രയേലികളെ കൊല്ലുകയും 240ഓളം പേരെ ബന്ദികളാക്കി പിടികൂടുകയും ചെയ്തപ്പോൾ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ ഗാസയിൽ മരണസംഖ്യ 11,000 കടന്നു.

ഗാസയിലെ ആശുപത്രികളടക്കം ഇസ്രയേൽ തകര്‍ത്തു.വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഹമാസ് സര്‍ക്കാരിലെ ഉപ ആരോഗ്യമന്ത്രി യൂസഫ് അബുറിഷ് പറഞ്ഞു.

ഏഴ് നവജാത ശിശുക്കളും 27 രോഗികളും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫയില്‍ മരിച്ചതായും അബുറിഷ് പറഞ്ഞു.

Related posts

Leave a Comment