ഒന്നു ചിന്തിച്ചിരുന്നെങ്കിൽ..! ബൈക്ക് വാങ്ങി നൽകാത്തതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു; അച്ഛൻ വരുമ്പോള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞതല്ലേയെന്ന അമ്മയുടെ കരച്ചിൽ നൊമ്പരമാകുന്നു

klm-hanging-lഅഞ്ചൽ: 18 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ അയിലറ ജയമോഹന വിലാസത്തിൽ ജയചന്ദ്രൻ പിള്ളയുടേയും ഇന്ദുവിന്‍റെയും മകൻ ജയകൃഷ്ണ (18)നാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം.അഞ്ചലിലെ പാരലൽ കോളജിൽ പ്ലസ് ടു പഠനം കഴിഞ്ഞതാണ് ജയകൃഷ്ണൻ.

ഏതാനും ദിവസമായി ജയകൃഷ്ണൻ ബൈക്ക് വാങ്ങിത്തരണമെന്ന് പറഞ്ഞ് വഴക്കിടാറുണ്ടായിരുന്നു. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷം ആവശ്യം പരിഗണിക്കാമെന്ന് മാതാവ് പറഞ്ഞിരുന്നതാണ്. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസവും വീട്ടിൽ ജയകൃഷ്ണൻ ബഹളമുണ്ടാക്കി. തുടർന്ന് കിടപ്പുമുറിയിൽ കയറി വാതിലടക്കുകയായിരുന്നു.

സംശയം തോന്നിയ മാതാവ് കതക് തുറന്നു നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്യാ ൻ ശ്രമിക്കുന്നതായി കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ കെട്ടറുത്തിട്ട ശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏരൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വിട്ടുകൊടുത്തു. വിദേശത്തുള്ള പിതാവ് മടങ്ങിയെത്തിയ ശേഷം സംസ്കരിക്കും

Related posts