കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഹരിയാന പത്ത് കോർപറേഷനുകളിൽ ഒന്പതിലും ബിജെപിക്കു ജയം

ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെയാണു കോൺഗ്രസിനു വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന  10 കോർപറേഷനുകളിൽ ഒൻപതിലും ബിജെപി ജയിച്ചു.

ഗുരുഗ്രാം, ഫരീദാബാദ്, ഹിസാർ, റോത്തക്ക്, കർനാൽ, യമുനനഗർ, അംബാല, സോനിപത്ത്, പാനിപത്ത് എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു ബിജെപിയുടെ മേയർ സ്ഥാനാർഥികൾ വിജയിച്ചത്. ബിജെപിക്കു നഷ്ടമായ മനേസറില്‍ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി വിമതനുമായ ഡോ. ഇന്ദർജിത് യാദവിനാണു ജയിച്ചത്. 

മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കിലും ഗുരുഗ്രാമിലും ഉൾപ്പെടെ ബിജെപി ജയിച്ചത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി.

ബിജെപിയോടു കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. ജനങ്ങള്‍ ‘ട്രിപ്പിൾ എൻജിൻ’ സർക്കാരിനു നൽകിയ അംഗീകാരമായി വിജയത്തെ കാണുന്നെന്നു മുഖ്യമന്ത്രി നായബ് സിംഗ് സൈനി പറഞ്ഞു. 

Related posts

Leave a Comment