ശശികലയുടെ അറസ്റ്റ്! സംസ്ഥാനത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം; രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ

പത്തനംതിട്ട: കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലർച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ മരക്കൂട്ടത്തുവച്ച് പോലീസ് തടഞ്ഞിരുന്നു. രാത്രി ഒന്പതോടെയാണു തടഞ്ഞത്.

പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തിൽ രാത്രിയിൽ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പോലീസുമായി മരക്കൂട്ടത്തു തർക്കമുണ്ടായി. ശബരിമലയിലെത്താതെ താൻ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്നിധാനത്തുനിന്ന് രാത്രിയിൽ അയ്യപ്പഭക്തരെ മലയിറക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്നു ശശികല പ്രഖ്യാപിച്ചിരുന്നു.

ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറൽ സെക്രട്ടറി പൃഥ്വിപാലനെയും പന്പയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ സന്നിധാനത്തേക്ക് കടന്നുചെന്നാൽ ഉണ്ടാകാവുന്ന പ്രശ്നസാധ്യത കണക്കിലെടുത്താണ് പോലീസിന്‍റെ നടപടി.

Related posts