ആ ഒഴിവാക്കൽ നല്ലതായി മാറി; തമിഴിൽ നിന്നും ചേക്കേറിയത് ബോളിവുഡിലേക്ക്…

എന്‍റെ ഭൂതകാലത്ത് മോശമായി പെരുമാറിയവരോടൊന്നും എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഞാന്‍ അങ്ങനെയാണ്.

നമ്മള്‍ ഒന്നും മനസില്‍ കൊണ്ടു നടക്കരുത്. മറക്കാനും പൊറുക്കാനുമാണ് ശ്രമിക്കേണ്ടത്. എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് നാലു ദിവസം അഭിനയിച്ച ശേഷം ഒരു സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്.

എന്നാല്‍ പിന്നീട് ഞാന്‍ വലിയ താരമായി മാറിയപ്പോള്‍ അയാള്‍ തന്നെ നായികയാക്കാന്‍ തയാറായി. ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന റിജക്ഷന്‍ എനിക്ക് നല്ലതായി മാറി.

അതോടെ എനിക്ക് സ്വയം തെളിയിക്കാനുള്ള വാശിയായി. അന്ന് എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്നേനെ. ബോളിവുഡിലേക്ക് എത്തില്ലായിരുന്നു. -ഹേമ മാലിനി

Related posts

Leave a Comment