സാന്പത്തിക പ്രതിസന്ധി: ഹിമാചൽപ്രദേശിൽ മന്ത്രിമാർക്ക് രണ്ടു മാസത്തേക്കു ശന്പളമില്ല

ഷിംല: ഹിമാചൽപ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെന്‍ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ പ്രഖ്യാപിച്ചു.

മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശമ്പളവും ഗതാഗത അലവൻസും ദിവസ ബത്തയും രണ്ട് മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ചുതുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇതു പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എംഎൽഎമാരോടും സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തോടു യോജിക്കാനും ശമ്പളം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ വീതം നൽകാനും സൗജന്യ വൈദ്യുതി വിതരണവും അടക്കമുള്ള തീരുമാനങ്ങളാണു സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.

Related posts

Leave a Comment