കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍റെ അനന്തരാവകാശിയെയും ഇസ്രയേൽ വധിച്ചു

ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ അനന്തരാവകാശി ഹാഷിം സഫീദ്ദീനെയും കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ബെയ്‌റൂട്ടിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീൻ കൊല്ലപ്പെട്ടതെന്നു സൈന്യം പറഞ്ഞു. എന്നാൽ, ഇതിനോടു ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 27 നായിരുന്നു നസറുള്ളയുടെ മരണം. സുരക്ഷാ കാരണങ്ങളാൽ നസറുള്ളയ്ക്ക് പങ്കെടുക്കാൻ കഴിയാതിരുന്ന ശവസംസ്കാര ചടങ്ങുകളും മറ്റു പരിപാടികളും ഏറെക്കാലമായി പങ്കെടുത്തിരുന്നത് നസറുള്ളയുടെ ബന്ധു കൂടിയായ സഫീദ്ദീൻ ആയിരുന്നു. ഹിസ്ബുള്ളയുടെ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു.

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർമാരെല്ലാം ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൾ ഇസ്രയേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്.

Related posts

Leave a Comment