ഒരുങ്ങിയിറങ്ങിയാൽ കോളജുകുമാരി; ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ വീഴ്ത്തും; പണവും സ്വർണവും തട്ടും; ശ്രുതിയുടെ ഹണിട്രാപ്പ് വലയിൽ കുടുങ്ങി പോലീസുകാരും

കാസര്‍ഗോഡ്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്‍ (35) ഒടുവിൽ പോലീസ് പിടിയില്‍. മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക ഉഡുപ്പിയിലെ ഒരു ലോഡ്ജില്‍ പിടിയിലായത്.

പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ശ്രുതി ഒളിവില്‍ പോയത്. ഇന്‍സ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്‍റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

ശ്രുതിക്കെതിരേ കാസര്‍ഗോഡ് ടൗണ്‍, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായി ആരോപണമുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്നു പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Related posts

Leave a Comment