ചില മിനുക്കുപണികൾ ഞാനും നടത്താറുണ്ട്; ഹണി റോസ്

അഭിനയരംഗത്ത് അടുത്ത വർഷം രണ്ട് പതിറ്റാണ് പൂർത്തിയാക്കാന്‍ പോകുകയാണ് ഹണി റോസ്. ഇന്നു തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളില്‍ ഒരാളായും ഹണി റോസ് മാറിക്കഴിഞ്ഞു.

തമിഴ് താരം വിജയ് യുടെ കടുത്ത ഫാനാണ് താനെന്നാണ് ഹണി റോസ് പറയുന്നത്. ക്രഷ് ആണെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പത്തിലെ തുടങ്ങിയതാണ്. എനിക്ക് തമിഴ് അത്യാവശ്യം സംസാരിക്കാന്‍ അറിയാമെങ്കില്‍ അത് അദ്ദേഹത്തിന്‍റെ പടം കണ്ട് പഠിച്ചതാണ്. താരത്തിന്‍റെ പഴയ പടങ്ങള്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട്- ഹണി റോസ് വ്യക്തമാക്കി.

ഒരു തവണ ചെർപ്പുളശേരിയില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ വലിയ തിരക്കായിരുന്നു. വൈകുന്നേരം സമയവുമായിരുന്നു. ആള്‍കൂട്ടം എന്ന് പറഞ്ഞാല്‍ പ്രത്യേക സ്നേഹമുഉള്ള ആളുകളായിരുന്നു. ബൗണ്‍സേഴ്സിനൊക്കെ അവരെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നു.

സ്റ്റേജില്‍ നിന്നും ഷോപ്പിലേക്ക് കുറഞ്ഞ ദൂരമേയുള്ളുവെങ്കിലും അങ്ങോട്ട് പോകാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ അപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചില്ല. വണ്ടി എടുത്ത് അവിടുന്ന് പോയി, ഒരുമണിക്കൂറേളം കറങ്ങിയതിന് ശേഷം തിരിച്ച് വന്നാണ് ഉദ്ഘാടനം ചെയ്തതെന്നും അവതാരകന്‍റെ മറ്റൊരു ചോദ്യത്തിനു ഹണി മറുപടിയായി പറഞ്ഞു.

മാർഗങ്ങളിലൂടെ ലാവണ്യം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹണി റോസ് നടത്തിയിട്ടുണ്ടോ. ചില ആളുകള്‍ ഇത് എടുത്ത് അവസാനം പുലിവാല്‍ പിടിച്ച കഥയും അറിയാമല്ലോ?- എന്നായിരുന്നു അവതാരകന്‍റെ അടുത്ത ചോദ്യം.

സ്ത്രീപുരുഷ ഭേദമന്യേ, ആളുകള്‍ തൊലി കൂടുതല്‍ വെളിക്കാനും ഒക്കെ തന്നെ ഇഞ്ചക്ഷനൊക്കെ എടുക്കുന്ന കാലമാണ്. ഒന്ന് രണ്ട് മരുന്നുകളുടെ പേരൊക്കെ ചില ആളുകള്‍ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. തീർച്ചയായും മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍.

അത് വെളുക്കാന്‍ വേണ്ടി എന്നല്ല, നമ്മുടെ സ്കിന്‍ ബെറ്ററായി ഇരിക്കുക എന്നുള്ളതിന് വേണ്ടിയാണ്. കാശ് നല്ല രീതിയില്‍ ചിലവാകും. ഡെർമറ്റോളജിസ്റ്റിനെയാണ് കാണുന്നതെങ്കില്‍ അവർ നിർദ്ദേശിക്കുന്ന രീതിയിലെ എന്ത് ട്രീറ്റ്മെന്‍റാണെങ്കിലും എടുക്കുകയുള്ളു. നമ്മള്‍ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് പ്രധാനം. ഈ ഫീല്‍ഡില്‍ ആയതുകൊണ്ട് തന്നെ മിനുക്ക് പണികള്‍ സ്വാഭാവികമായും ചെയ്യുന്നു.

കല്യാണത്തെക്കുറിച്ചും താരം സംസാരിച്ചു. ഈ വിഷയത്തില്‍ അമ്മയുമായി വീട്ടില്‍ എന്നും തർക്കമാണ്. കല്യാണത്തിന് പിടികൊടുക്കാതെ ഇങ്ങനെ മുന്നോട്ട് പോകുന്നു. പത്ത് വർഷത്തിന് മുകളിലായി മെസേജ് അയക്കുന്ന ഒരാളുണ്ട്. ആള്‍ ഡീസന്‍റാണ്. മാന്യമായ മെസേജാണ്. ഫോണ്‍ നല്ല രീതിയില്‍ യൂസ് ചെയ്യുന്ന ഒരു വ്യക്തിയല്ല ഞാന്‍.

അക്കാര്യത്തില്‍ വലിയ പരാജയമാണ്. ഒരു ലോക പരാജയം എന്ന് തന്നെ വേണമെങ്കില്‍ പറയാം. അച്ഛനും അമ്മയും കഴിഞ്ഞാല്‍ എന്‍റെ ഫോണിലേക്ക് വരുന്നത് ചുരുക്കം ചില കോളുകളാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment