ആ ആരോ ആരാണ് ..! ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചശേഷം വാടക നൽകാതെ എഡിജിപി മുങ്ങി ; സംഭവം വിവാദമായതോടെ പണികിട്ടുമെന്നറിഞ്ഞതോടെ “ആരോ’ പണമടച്ചു നാണക്കേട് മാറ്റി

കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാടകയും, ഭക്ഷണത്തിന്‍റെ ബില്ലും നൽകാതെ ‘മുങ്ങിയത്’ വിവാദമായി. സംഭവത്തെക്കു റിച്ച് വിശദമായ അന്വേഷണത്തിന് ഇന്‍റലിജൻസ് എഡിജിപി മുഹമ്മദ് യാസിൻ ഉത്തരവിട്ടതോടെ ആരോ മുഴുവൻ തുകയും ഹോട്ടലിൽ അടച്ചു സേനയുടെ മാനം കാത്തു.

മാവൂർ റോഡിൽ ആർപി മാളിനോടു ചേർന്ന ഹോട്ടലിൽ ഒരുദിവസം താമസിച്ച തിരുവനന്തപുരത്തെ എഡിജിപിയാണ് പണം കൊടുക്കാതെ മുങ്ങിയത്. മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറുമായി അടുത്തിടെ ഏറ്റുമുട്ടിയതടക്കം വിവാദ നായകനായ ഇദ്ദേഹം ഏപ്രിൽ എട്ടിന് ഔദ്യോഗിക ആവശ്യത്തിനായി പോലീസ് ആസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്തി രാത്രി 11നാണ് ഹോട്ടലിൽ നേരിട്ടെത്തി മുറിയെടുത്തത്. പിറ്റേന്ന് വൈകീട്ട് ഏഴിന് തിരിച്ചുപോവുകയും ചെയ്തു.

മുറി വാടക, 3450 രൂപയുടെ ഭക്ഷണം, ഇന്‍റർനെറ്റ് ബ്രൗസിങ്ങ് ചാർജായ 200 രൂപ എന്നിവയടക്കം 8519 രൂപയായിരുന്നു മൊത്തം ബിൽതുക. പോകുന്പോൾ ബില്ല് ജില്ലാ പോലീസ് മേധാവിക്ക് നൽകി പണം കൈപ്പറ്റാനാണ് ‘ഉന്നതൻ’ നിർദേശിച്ചത്. അടുത്ത ദിവസം ഹോട്ടൽ അധികൃതർ ബില്ല് ജില്ലാ പോലീസ് മേധാവിക്ക് നൽകിയെങ്കിലും തുക അടക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ബില്ല് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയക്കാമെന്നും അന്നത്തെ കമീഷണർ അറിയിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെയാണ് വാർത്ത പുറത്തുവന്നത്. പ്രശ്നം കൈവിട്ടുപോകുമെന്ന അവസ്ഥ വന്നതോടെ തങ്ങളാരോടും പരാതി പറഞ്ഞിട്ടില്ലെന്നാണ് ഹോട്ടൽ മാനേജ്മെൻറ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ ആരോ തുകയടച്ചതായും മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം തനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്ന് ഇപ്പോഴത്തെ സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ പ്രതികരിച്ചു.

Related posts