അർധ രാത്രിയിൽ വീടിനുനേരേ ആക്രമണം;  വീട്ടമ്മയെ അടിച്ചു പരിക്കേൽപിച്ചു; വാഹനത്തിനും വീട്ടുപകരങ്ങൾക്കും കേടുപാടുകൾ വരുത്തി; അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വീട്ടമ്മ പറ‍യുന്നത് 

കുമരകം: അർധരാത്രിയിൽ വീടാക്രമിച്ച് വീട്ടമ്മയെ അടിച്ചു പരിക്കേൽപിച്ചു. വാഹനത്തിനും വീട്ടുപകരങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. കുമരകം ബോട്ട് ജെട്ടിക്ക് സമീപം കളത്തിൽ ജയകുമാറിന്‍റെ വീടിനു നേരേയാണ് ആക്രമണം. ജയകുമാറിന്‍റെ ഭാര്യ ധന്യ (47)യ്ക്കാണ് അടികൊണ്ട് പരിക്കേറ്റത്.

ധന്യയുടെ ഒന്നര പവൻ മാല നഷ്ടമായെന്നും പരാതിയുണ്ട്. ഇവരെ കുമരകം ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും പുറത്തിരുന്ന കസേരകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത.ു. ഒരു ബൈക്കിനും കേട് വരുത്തി.

രാത്രി 11 മണിക്ക് ശേഷമാണ് അക്രമം നടന്നത്. മദ്യപിച്ചെത്തിയ രണ്ടു യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു. ശബ്ദം കേട്ട് വീടിനു വെളിയിലേക്ക് എത്തിയപ്പോഴാണ് ധന്യക്ക് അടിയേറ്റത്. ജയകുമാറിന്‍റെ മകൻ അനന്ദുവിന്‍റെ സുഹൃത്തായ വരന്പിനകം സ്വദേശിയുമായി കുമരകത്തുള്ള രണ്ടു യുവാക്കൾ രണ്ടാഴ്ച മുൻപ് വഴക്കുണ്ടായി.

ഈ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തു തീർപ്പു ചർച്ചകൾക്ക് അനന്ദുവാണ് ഇടനിലക്കാരനായി നിന്നത്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. കുമരകം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related posts