പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം കട്ടിയുള്ള വസ്തു നാവിൽ തട്ടി; ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യവിരൽ! കിട്ടിയത് നഖമടക്കം ഒന്നര സെന്‍റിമീറ്റർ നീളമുള്ള വിരലിന്‍റെ ഭാഗം

ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്നു മനുഷ്യവിരലിന്‍റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം.ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് മലാഡ് സ്വദേശിയായ ഡോ. ബ്രെൻഡൻ ഫെറാവോ യമ്മോ കന്പനിയുടെ ബട്ടർസ്കോച്ച് ഐസ്ക്രീം ഓർഡർ ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഭക്ഷണത്തിനു ശേഷം ഐസ്ക്രീം കഴിക്കുമ്പോഴാണു വിരലിന്‍റെ ഭാഗം കണ്ടത്.

പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷം ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടി. അണ്ടിപ്പരിപ്പാണെന്നു കരുതി പരിശോധിച്ചപ്പോഴാണ് വിരലിന്‍റെ ഒരു ഭാഗമാണെന്നു മനസിലായതെന്നും ഡോക്ടർ പറയുന്നു. നഖമടക്കം ഒന്നര സെന്‍റിമീറ്റർ നീളമുള്ള വിരലിന്‍റെ ഭാഗമാണു ലഭിച്ചത്.

സോഷ്യൽമീഡിയ വഴി ഐസ്ക്രീം കമ്പനിക്കു പരാതി നൽകയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്ന് വിരൽ ഒരു ഐസ്ബാഗിലാക്കി മലാഡ് പോലീസ് സ്റ്റേഷനിൽ എത്തി ഇന്നലെ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരേ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലാഡ് പോലീസ് അറിയിച്ചു. വിരലിന്‍റെ കഷണം മനുഷ്യന്‍റെ ആണോയെന്നു സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Related posts

Leave a Comment