ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ കേസ്; കഞ്ചാവ് എത്തിച്ച കൊച്ചിസ്വദേശിക്കായി അന്വേഷണം

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ സംഭവത്തില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്‍കിയ കൊച്ചി സ്വദേശിക്കായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു.ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്‌ളാറ്റിന്‍റെ ഉടമസ്ഥനായ പ്രമുഖ ഛായഗ്രാഹകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന്‍ (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്‌റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഛായഗ്രാഹനായ സമീര്‍ താഹിറിന്‍റെ എറണാകുളം ഗോശ്രീപാലത്തിന് സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോയെയാണ് മൂവരെയും പിടികൂടിയത്.

പ്രതികളില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാന, ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവുമാണ്.

ഇരുവരേയും ഫെഫ്കയില്‍നിന്ന് പുറത്താക്കി
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകര്‍ ഖാലിദ് റഹ്മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക ഡയറക്ടറേറ്റ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് യൂണിയന്‍ പ്രസിഡന്‍റ് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്. വിജയന്‍ എന്നിവര്‍ പറഞ്ഞു.

കേസിന്‍റെ പശ്ചാത്തലത്തില്‍ സംവിധായകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേഴ്‌സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment