ഐ സി യു പീഡനക്കേസ്; ഡോക്ടർമാരെ കൂട്ടുപ്രതികൾ ആക്കണമെന്ന് അതിജീവിത; മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത.

ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു.

ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്‌സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി.

മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈഎസ്പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴിരേഖപ്പെടുത്തിയതില്‍ അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കിയത്.

Related posts

Leave a Comment