തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന ഇ.പി. ജയരാജനെതിരെയുള്ള കേസിന്റെ എഫ്ഐആർ പുറത്ത്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്റെ മുഖത്ത് ഇ.പി. ജയരാജൻ ഇടിച്ചുവെന്നും ഫർസീൻ മജീദിന്റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധിയ്ക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും എഫ്ഐആറില്‍ പരാമര്‍ശിക്കുന്നു.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ തിരുവനന്തപുരം വലിയതുറ പോലീസാണ് കേസെടുത്തത്.
ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്.
വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസാണ് ഉത്തരവിട്ടത്.