സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചെന്ന് സൂചന

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ(21) മൊബൈലിൽ നിന്ന് നിർണായകമായ തെളിവുകൾ ലഭിച്ചെന്ന് സൂചന. ലഭിച്ച പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. യുവാവിന്‍റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പിതാവിന്‍റെ മൊഴിയും രേഖപ്പെടുത്തും. അന്വേഷണ സംഘം പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.

പെൺകുട്ടി ജീവനൊടുക്കിയത് മുതൽ ബിനോയിയുടെ നേർക്ക് ആരോപണം നീണ്ടിരുന്നു. ഇതിനെ തുടർന്നാണ് പൂജപ്പുര പോലീസ് ബിനോയിയെ ചോദ്യം ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം സൈബർ ആക്രമണം അല്ല ബിനോയിയുടെ പീഡനമാണെന്ന് കുടുംബം പരാതി നൽകിയതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബിനോയിയും ഇൻസ്റ്റഗ്രാം താരമാണ്. ആത്മഹത്യ പ്രേരണ, പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് ബിനോയിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയും ബിനോയിയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ ഇയാൾ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തി.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് രാത്രിയായിരുന്നു പെൺകുട്ടിയുടെ മരണം.

 

Related posts

Leave a Comment