എന്തൊരു വിധിയിത്… കൃഷിമന്ത്രിയുടെ നാട്ടിൽ നെല്ലുവില ലഭിക്കാതെ ജീവനൊടുക്കിയ കർഷകന്‍റെ കുടുംബത്തിനു ജപ്തി നോട്ടീസ്

അമ്പലപ്പുഴ: വായ്പയ്ക്ക് ബാങ്കുകൾ കയറിയിറങ്ങി മടുത്ത് സാർക്കാരിനെതിരേ കത്ത് എഴുതി ജീവനൊടുക്കിയ നെൽക്കർഷകൻ കെ.ജി. പ്രസാദിന്‍റെ കുടുംബത്തിന് ജപ്തി നോട്ടീസ്. എന്തു ചെയ്യണമെന്നറിയാതെ കുടുംബം.

തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽ പ്രസാദിന്‍റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വർഗ വികസന കോർപ റേഷനിൽനിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.
ഈ കർഷകന്‍റെ വീടും അഞ്ചുസെന്‍റ് സ്ഥലവുമാണ് ഇപ്പോൾ ജപ്തി ഭീഷണിയിലായിരിക്കുന്നത്.

ഓമന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽനിന്നെടുത്ത വായ്പ കുടിശികയായതിന്‍റെ പേരിലാണ് ഇപ്പോൾ കോർപറേഷനിൽനിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

2022 ഓഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്ന് ഓമനയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് കുടുംബം കഴിയുന്നതെന്ന് ഇവർ പറയുന്നു.

Related posts

Leave a Comment