
പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് വർഷം മുന്പ് നാട്ടിൽ നിന്നും ഒളിച്ചോടിയിരുന്നു. എന്നാൽ ദേവികയുടെ വീട്ടുകാർ കുറത്തിയാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തിൽ വിടുകയും ചെയ്തിരുന്നു.
ജയിലിൽ നിന്ന് എത്തിയ ശേഷം പ്രായപൂർത്തിയാകും വരെ കാത്തിരുന്നു. ശേഷം മാർച്ചിൽ വിവാഹം കഴിച്ച് ഇരുവരും ചെന്നിത്തലയിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളിൽ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണിൽ ഇത് ഇല്ലാതായി. പെയിന്റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിന് ശേഷം വല്ലപ്പോഴുമാണ് തൊഴിൽ ലഭിച്ചത്.
ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കാണപ്പോട്ടത്. ജിതിൽ തൂങ്ങിയ നിലയിലും ദേവിക കട്ടിലിലുമായാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ കോവിഡ് പരിശോധനകൾക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്.
പ്രദേശത്ത് മറ്റാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവർക്ക് കോവിഡ് ഉണ്ടായത് എങ്ങനെയെന്നത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകരും പോലീസും കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
ദേവിക എഴുതിയ ആത്മഹത്യാ കുറിപ്പിൽ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു. ജിതിന്റെ കുറിപ്പിൽ സാന്പത്തിക പ്രശ്നങ്ങളാൽ വേണ്ടത്ര രീതിയിൽ ഭാര്യയെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുക്കുന്നു.
ഇരുവരും പരസ്പര ധാരണയാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇത്തരത്തിൽ ഒരു കത്ത് ഉണ്ടായിരുന്നതിനാലാണ് മറ്റൊന്നും നോക്കാതെ പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കാതെ ഇൻക്വസ്റ്റും മറ്റ് നടപടികളുമായി കൂടുതൽ സമയം ചിലവഴിച്ചത്.