വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ ചങ്ങനാശേരി ചെന്നിക്കടുപ്പില്‍ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രീതി മാത്യു നടത്തിയിരുന്ന കാന്‍അഷ്വര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്‌കയുടെ മകള്‍ക്ക് യുകെയില്‍ കെയര്‍ഗിവര്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 രൂപ പലതവണയായി വാങ്ങിയെടുത്തു.

ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്നുമാത്രമല്ല, മകള്‍ക്ക് ജോലി ലഭിക്കാതെ വരികയും ചെയ്തതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തില്‍ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അടുത്തിടെ സസ്‌പെന്‍ഷനിലായ പോലീസ് ഇന്‍സ്‌പെക്ടറായ സഞ്ജയ് കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.പ്രീതി മാത്യുവിന്‍റെ അക്കൗണ്ടില്‍നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും കൂടാതെ ഇയാള്‍ പരാതിക്കാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രീതി മാത്യുവിന്‍റെ പേരില്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ഒമ്പത് കേസുകളും ജില്ലയിലെ മറ്റു പല സ്റ്റേഷനുകളിലുമായി അഞ്ചു കേസുകളും ഉള്‍പ്പെടെ 14 കേസുകള്‍ നിലവിലുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഈ കേസിന്‍റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് പറഞ്ഞു.

Related posts

Leave a Comment