ഗുണ്ടാകുടിപ്പക; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ വെട്ടേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാ കുടിപ്പകയാണു കൊലയ്ക്കു കാരണമെന്ന് പോലീസ്. വട്ടപ്പാറ കുറ്റ്യാടി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയി (41) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടരയോടെ മരിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവച്ചാണ് ജോയിയെ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. പൗഡിക്കോണത്താണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്.

കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ അക്രമി സംഘം ഇയാളുടെ ഓട്ടോ തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചെന്നും ഗുണ്ടാ കുടിപ്പകയും പൂർവ വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെട്ടെന്നു ദേഷ്യം വരികയും ആക്രമണ സ്വഭാവവുമുള്ളയാളാണ് ജോയിയെന്നും ഇയാൾ എപ്പോഴും വെട്ടുകത്തി കൈവശം സൂക്ഷിക്കുകയും എതിരഭിപ്രായം പറയുന്നവർക്കുനേരേ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഉള്ളതിനാലാണ് ഇയാളെ വെട്ടുകത്തി ജോയി എന്നു വിളിയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.

പോത്തൻകോട്, വട്ടപ്പാറ, വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. അതേസമയം, പ്രതികളെ പിടികൂടാനായി അന്വേഷണം ഉൗർജിതമാക്കിയെന്ന് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.

Related posts

Leave a Comment