ആമിയുടെ സുഹൃത്തായി ജ്യോതികൃഷ്ണ

jyothikrishna

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ആമിയുടെ ആത്മസുഹൃത്തായ മാലതിയെ അവതരിപ്പിക്കുന്നത് ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക. ജ്യോതികൃഷ്ണയാണ് ആമിയുടെ കൂട്ടുകാരിയായ മാലതിയായി വേഷമിടുന്നത്. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് ജ്യോതി ഇപ്പോൾ.

മൂന്നാം നാൾ ഞായറാഴ്ചയാണ് ജ്യോതിയുടേതായി പുറത്തിറങ്ങിയ ചിത്രം. നായികയായി വിദ്യാ ബാലനെ തീരുമാനിച്ച സമയത്തു തന്നെ ഈ റോളിൽ അഭിനയിക്കുന്നതിനായി ജ്യോതികൃഷ്ണയെ വിളിച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. പിന്നീടാണ് വിദ്യയുടെ പിന്മാറ്റവും മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കാൻ കമൽ തീരുമാനിക്കുന്നതും. ആമിയുടെ ആത്മസുഹൃത്തായ മാലതിയായാണ് ജ്യോതികൃഷ്ണ വേഷമിടുന്നത്. മാധവ ദാസിന്‍റെ കസിനായ മാലതിയോടാണ് മാധവിക്കുട്ടി ഏറ്റവും അടുത്ത് ഇടപഴകിയിരുന്നത്. മാലതിയുടെ സൗന്ദര്യം തന്നെ അസൂയപ്പെടുത്തിയിരുന്നതായി അവർ കുറിച്ചിരുന്നു.

അതിനാൽത്തന്നെ ആ കഥാപാത്രം ചെയ്യാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജ്യോതി കൃഷ്ണ വ്യക്തമാക്കി. മഞ്ജു വാര്യർ മാത്രമല്ല ജ്യോതിയും ട്രെഡീഷണൽ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വലിയ പൊട്ടും കാതിൽ ജിമിക്കിയും അഴിച്ചിട്ട മുടിയും വലിയ കണ്ണടയുമായുള്ള മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Related posts