ആധാരം രജിസ്‌ട്രേഷന് കൈക്കൂലി; ഓഫീസ് അസിസ്റ്റന്‍റിനെ കോടതിയില്‍ ഹാജരാക്കും

കൊച്ചി: ആധാരം രജിസ്‌ട്രേഷന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്‍റിനെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം മധ്യമേഖല വിജിലന്‍സിന്‍റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാര്‍ക്കായി ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്‍റെ രജിസ്‌ട്രേഷന്‍ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയിരുന്നു. രജിസ്‌ട്രേഷന് ശേഷം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാര്‍ക്കും, ക്ലാര്‍ക്കിനും രജിസ്‌ട്രേഷന്‍ നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്‌ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോള്‍ അര കോടി രൂപയില്‍ കൂടുതലുള്ള ഒരു രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് 2,000 രൂപയും ക്ലാര്‍ക്കിന് 1,000 രൂപയും ഓഫീസ് അസിസ്റ്റന്‍റായ തനിക്ക് 500 രൂപയും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 1,750 രൂപ ഇനി വരുമ്പോള്‍ കൊടുക്കണമെന്നും പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലന്‍സ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വിജിലന്‍സ് എസ്പിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ശ്രീജ പിടിയിലായത്. ഇന്നലെ വൈകുന്നേരം 3.50 ന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയില്‍നിന്നും ശ്രീജ 1,750 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

കൊച്ചി: ആധാരം രജിസ്‌ട്രേഷന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്‍റിനെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം മധ്യമേഖല വിജിലന്‍സിന്‍റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാര്‍ക്കായി ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്‍റെ രജിസ്‌ട്രേഷന്‍ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയിരുന്നു. രജിസ്‌ട്രേഷന് ശേഷം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാര്‍ക്കും, ക്ലാര്‍ക്കിനും രജിസ്‌ട്രേഷന്‍ നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്‌ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോള്‍ അര കോടി രൂപയില്‍ കൂടുതലുള്ള ഒരു രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് 2,000 രൂപയും ക്ലാര്‍ക്കിന് 1,000 രൂപയും ഓഫീസ് അസിസ്റ്റന്‍റായ തനിക്ക് 500 രൂപയും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 1,750 രൂപ ഇനി വരുമ്പോള്‍ കൊടുക്കണമെന്നും പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലന്‍സ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വിജിലന്‍സ് എസ്പിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ശ്രീജ പിടിയിലായത്. ഇന്നലെ വൈകുന്നേരം 3.50 ന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയില്‍നിന്നും ശ്രീജ 1,750 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

Related posts

Leave a Comment