അന്ന് രാത്രി സംഭവിച്ചത് എന്ത് ? കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ നുണപരിശോധനയ്ക്കു തയാറായി

കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു നുണ പരിശോധനയ്ക്കു തയാറാണെന്നു വ്യക്തമാക്കി സുഹൃത്തുക്കളായ ഏഴു പേർ എറണാകുളം സിജെഎം കോടതിയിൽ മൊഴി നൽകി.

സിനിമാ നടൻ ജബ്ബാർ എന്ന ഇടുക്കി ജാഫർ, നടനും ടിവി അവതാരകനുമായ സാബുമോൻ, ജോബി സെബാസ്റ്റ്യൻ, സി.എ. അരുണ്‍, എം.ജി.വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരാണു പോളിഗ്രാഫ് ടെസ്റ്റിനു തയാറാണെന്നു വ്യക്തമാക്കി മൊഴി നൽകിയത്.

മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ സിബിഐ സംഘം ഇവരുടെ നുണപരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതി തേടിയിരുന്നു. ഇതിന്മേലാണ് തങ്ങൾ പരിശോധനയ്ക്ക് തയാറാണെന്ന് ഇവർ മൊഴി നൽകിയത്. കേസ് 12നു പരിഗണിക്കാൻ മാറ്റി.

Related posts