കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം; ആക്രിക്കച്ചവടക്കാരനായ പ്രതി പിടിയിൽ; പണംചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്ന പ്രതിയെ കാറിൽ കൂട്ടിയതെന്തിന്?

തിരുവനന്തപുരം: കളിയിക്കാവിളയില്‍ കാറിനുള്ളില്‍ മലയാളിയായ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. നേമം സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ ഷാജിയാണ്( അന്പിളി) തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ചൊവ്വാഴ്ച കളിയിക്കാവിളയിൽവച്ച് കാറിന്‍റെ മുന്‍സീറ്റിലാണ് കരമന സ്വദേശി ദീപുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്‍റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പലപ്പോഴായി ഇയാൾ ദീപുവിന്‍റെ ക്വാറി യൂണിറ്റിലെത്തി പണം ചോദിക്കുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇയാൾ പണം ചോദിച്ച് എത്തിയിരുന്നു. ജെസിബി വാങ്ങാൻ കോയന്പത്തൂരിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം.

കോയന്പത്തൂരിലേക്കുള്ള യാത്രയിൽ ഇയാളെ ഒപ്പം കൂട്ടിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. കാറില്‍നിന്ന് പത്ത് ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു.

 

Related posts

Leave a Comment