ചാലക്കുടിയിൽ വൻ കഞ്ചാവുവേട്ട; മീൻ ലോറിയിൽ ഒളിച്ചുകടത്താൻ ശ്രമിച്ചത് 139 കിലോ കഞ്ചാവ്; സാധനം എത്തിക്കേണ്ടത് ആലുവായിലേക്കെന്ന് ലോറി ഡ്രൈവർ


ചാലക്കുടി: മീൻ ലോറിയിൽ ഒളിച്ചുകടത്തുകയായിരുന്ന 139 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചാലക്കുടി ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ ഇന്നു പുലർച്ചെ നടത്തിയ പരിശോധനയിലാണ് ചാലക്കുടി പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഡിവൈഎസ്പി സി.ആർ. സന്തോഷ്, സിഐ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

വിശാഖപട്ടണത്തുനിന്നും ആലുവയിലേക്കു കടത്തുകയായിരുന്ന കഞ്ചാവാണ് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടിച്ചെടുത്തത്.


ലോറിയിൽ രണ്ടുപേരുണ്ടായിരുന്നെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. പറവൂർ സ്വദേശിയുടേതാണ് പിടിച്ചെടുത്ത വാഹനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ട

Related posts

Leave a Comment