കൊറിയര്‍ വഴി മയക്കുമരുന്നുകടത്ത്; പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാൻ പേരുമാറ്റൽ തന്ത്രം; നിരീക്ഷണം ശക്തമാക്കി പോലീസ്


പത്തനംതിട്ട: കൊറിയര്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി മയക്കുമരുന്നിന്‍റെ വിപണനം നടക്കുന്നുവെന്ന നിഗമനത്തേ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് രണ്ട് യുവാക്കള്‍.

ഇവര്‍ ഇത്തരത്തില്‍ മുമ്പും ലഹരികടത്തു നടത്തിയിരുന്നതായ സൂചനയും പോലീസ് ലഭിച്ചു.പത്തനംതിട്ട പദ്മ കഫെയ്ക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ഡിടിഡിസി കൊറിയര്‍ സര്‍വീസ് സെന്‍ററിലാണ് എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ ബാംഗളുരുവില്‍ നിന്നും എത്തിയത്.

പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പെടെ ആറു ഗ്രാം തൂക്കം വരുന്ന പൊതിക്കുള്ളില്‍ 4.5 ഗ്രാം എംഡിഎ എ ആണുണ്ടായിരുന്നത്.പത്തനംതിട്ട അഴൂര്‍ മാലേത്ത് വീട്ടില്‍ നിഖില്‍ (28), അഴൂര്‍ തെങ്ങുംചേരില്‍ ജി.അഭിജിത് (23) എന്നിവരാണ് കേസില്‍ പിടിയിലായത്.

നിഖിലിന്‍റെ വിലാസത്തിലാണ് രാസലഹരിമരുന്ന് എത്തിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഡിവൈഎസ്്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി എംഡിഎംഎ കണ്ടെത്തിയത്.

നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. എ. വിദ്യാധരനും പരിശോധനയില്‍ പങ്കെടുത്തു.പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.

കൊറിയര്‍ സര്‍വീസിലൂടെ ജില്ലയില്‍ വ്യാപകമായി ലഹരിമരുന്ന് വിപണനം നടക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

യഥാര്‍ഥ വിലാസം മറച്ചുവച്ചാണ് പലപ്പോഴും ലഹരി കടത്ത്. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങളും ഇവര്‍ക്കുണ്ട്. ഇന്നലെ പിടിയിലായ അഭിജിത് പോലീസില്‍ ആദ്യം നല്‍കിയ പേരുതന്നെ അജിത് എന്നാണ്.

Related posts

Leave a Comment