തൊണ്ടവറ്റും മുമ്പേ..!കുടിവെള്ളക്ഷാമം വീട്ടുപടിക്കലെത്തും മുമ്പേ ഇതാ ഒരു കാഞ്ഞങ്ങാടന്‍ മാതൃക…

കാഞ്ഞങ്ങാട്: മാര്‍ച്ച് മാസം കഴിഞ്ഞാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. പുഴയും തോടുകളും നിറഞ്ഞ് ജല സമൃദ്ധമാണെന്നിരിക്കിലും വേനല്‍ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍.

കുടിവെള്ള സംരക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയും ഇതിന്‍റെ ഭാഗമായി.

കിണര്‍ റീചാര്‍ജിംഗ്, കയര്‍ ഭൂവസ്ത്രം തീര്‍ക്കല്‍, മണ്ണ്-കല്ല് കയ്യാലകള്‍, കോണ്ടൂര്‍ ബണ്ട്, ചെറു കുളങ്ങളുടെ നിർമാണം, കുളങ്ങളുടെ നവീകരണം, കിണര്‍ നിർമാണം തുടങ്ങി വിവിധ പദ്ധതികളാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയില്‍ നടപ്പാക്കിയത്.

മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് തോടിന്‍റെ ഭാഗങ്ങളില്‍ രണ്ടും മടിക്കൈ കൊക്കോട്ട് തോടിന് രണ്ടും വീതം തടയണകളും ഉദുമ പഞ്ചായത്തില്‍ അരമങ്ങാനം തോടിന്‍റെ ഭാഗങ്ങളില്‍ രണ്ട് ചെക്ക് ഡാമുകളും നിർമിച്ചു.

ബ്ലോക്ക് പരിധിയില്‍ 23 ചെറുകുളങ്ങളും നിർമിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തില്‍ മൂന്നും പുല്ലൂര്‍- പെരിയ പഞ്ചായത്തില്‍ ഏഴും മടിക്കൈ പഞ്ചായത്തില്‍ എട്ടും പള്ളിക്കര പഞ്ചായത്തില്‍ നാലും കുളങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. അഞ്ച് പഞ്ചായത്തുകളിലുമായി 18,855 മീറ്റര്‍ കോണ്ടൂര്‍ ബണ്ട് നിര്‍മിച്ചു.

ഉദുമയില്‍ രണ്ട് പൊതുകുളങ്ങള്‍ നവീകരിച്ചു നല്‍കി. 23 കിണര്‍ റീചാര്‍ജിംഗ് നടത്തിയവയില്‍ 20 എണ്ണം ഉദുമ പഞ്ചായത്തിലും ഒരെണ്ണം മടിക്കൈ പഞ്ചായത്തിലുമായി പൂര്‍ത്തീകരിച്ചു.

മടിക്കൈ പഞ്ചായത്തിലെ നാല് തോടുകള്‍ക്ക് കയര്‍ ഭൂവസ്ത്രം തീര്‍ത്തു. അഞ്ച് പഞ്ചായത്തുകളിലുമായി മണ്ണ്-കല്ല് കയ്യാലകളുടെ 40 പ്രവൃത്തി പൂര്‍ത്തീകരിച്ചു ഇതുവരെ.

25 കിണറുകള്‍ പുതിയതായി നിർമിച്ചു. 15 എണ്ണം മടിക്കൈ പഞ്ചായത്തിലും അഞ്ചുവീതം അജാനൂര്‍ പഞ്ചായത്തിലും ഉദുമ പഞ്ചായത്തിലുമായാണ് കിണര്‍ നിര്‍മിച്ചത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് വര്‍ഷമായി നടക്കുന്ന കുടിവെള്ള സംരക്ഷണ പരിപാടി വലിയരീതിയില്‍ ഫലം കണ്ടു തുടങ്ങി.

കിണര്‍ റീചാര്‍ജ് ചെയ്യുന്നതിലൂടെ കുടിവെള്ളക്ഷാമത്തിന് വലിയ രീതിയില്‍ ആശ്വാസമായെന്ന് ഗുണഭോക്താക്കള്‍ നേരിട്ട് അറിയിക്കുന്നതായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയര്‍ പി.ബീന പറഞ്ഞു.

ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ 8500 രൂപ വകയിരുത്തി അജാനൂര്‍ പഞ്ചായത്തുമായി ചേര്‍ന്ന് 182 കിണര്‍ റീച്ചാര്‍ജിഗും പുല്ലൂര്‍- പെരിയ പഞ്ചായത്തുമായി ചേര്‍ന്ന് 70 കിണര്‍ റീചാര്‍ജിംഗും പൂര്‍ത്തീകരിച്ചുവരികയാണ്.

Related posts

Leave a Comment