കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽ കുടുങ്ങി വീണ് എട്ടുപേർക്കു പരിക്ക്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എസ്കലേറ്ററിൽ കയറുന്നതിനിടെ വീണു സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേ
ശിപ്പിച്ചു.

വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ പുറത്തു സ്ഥാപിച്ച എസ്കലേറ്ററിൽ വച്ചായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവർ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ താഴെ നിലയിൽ നിന്നു എസ്കലേറ്ററിലൂടെ മുകൾ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു. സ്ത്രീയുടെ സാരി എസ്കലേറ്ററിൽ കുടുങ്ങിയതാണ് വീഴാൻ ഇടയായതെന്നാണു പറയുന്നത്.

ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ എസ്കലേറ്റർ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളിൽ നിന്നു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.

Related posts